ന്യൂദല്‍ഹി: ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് ഒഴിവായി. വിശാഖപട്ടണത്ത് നിന്ന് വന്ന വിമാനം റണ്‍വേ തെറ്റി ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകടത്തിനു കാരണം. എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
നേരത്തെ എത്തിയ ജെറ്റ് എയര്‍വെയ്സ് വിമാനം കിടന്ന റണ്‍വേയിലേക്ക് ഇന്‍ഡിഗോയും ഇറക്കാനായിരുന്നു വൈമാനികന് ശ്രമിച്ചത്. മൂടല്‍ മഞ്ഞ് മൂലം കാഴ്ച പരിധി കുറഞ്ഞതാണ് ഇത്തരമൊരു നീക്കത്തിന് കാരണമായതെന്ന് ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍ വേ ലഭ്യമല്ലാതിരുന്നതിനാല്‍ ചില വിമാനങ്ങള്‍ തിരിച്ച് വിട്ടു. ചിലത് വൈകിയതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: