ന്യൂദല്‍ഹി: കേന്ദ്രബജറ്റില്‍ വിദ്യാഭ്യാസ മേഖലക്കും യുവാക്കള്‍ക്കും അര്‍ഹിക്കുന്ന പ്രധാന്യം നല്‍കിയതായി എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്. പ്രവേശന പരീക്ഷകള്‍ക്ക് ഏകീകൃത സംവിധാനവും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരീക്ഷകളുടെ മേല്‍നോട്ടത്തിന് പ്രത്യേക അധികാരകേന്ദ്രവും സ്ഥാപിക്കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.
പ്രവേശന പരീക്ഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്ക് ഇതോടെ അവസാനമാകും. യുജിസി നിയമം പരിഷ്കരിക്കാനും ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ പരിഗണന നല്‍കാനും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിജി സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചതും ഇന്റര്‍നാഷണല്‍ സ്കില്‍ സെന്ററുകളുടെ പ്രഖ്യാപനവും വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ടാണെന്നും നിധീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: