കൊച്ചി: സംസ്ഥാനത്തെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാര്‍ 2017ന് ഇന്ന് തുടക്കമാകും. ബോള്‍ഗാട്ടി പാലസിലാണ് വ്യാപാര മേള. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന് അദ്ധ്യക്ഷത വഹിക്കും. 4ന് സമാപിക്കും.
ജപ്പാനില്‍ നിന്ന് 39 പേരുള്‍പ്പെടെ 46 വിദേശരാജ്യങ്ങളില്‍ നിന്നായി 600 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ നിന്ന് 18 സംസ്ഥാനങ്ങളിലെ സംരംഭകരും പങ്കെടുക്കും. കഴിഞ്ഞവര്‍ഷം 300 കോടി രൂപയുടെ ബിസിനസ് അന്വേഷണങ്ങളാണ് മേളയില്‍ നടന്നത്. ഇത്തവണ അത് 500 കോടി രൂപ എത്തുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന വാണിജ്യ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ് പറഞ്ഞു.
വ്യവസായ മേഖലയിലെ ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. 200 ചെറുകിട വ്യവസായ യൂണിറ്റുകളും പങ്കെടുക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, ഹാന്‍ഡ്ലൂംസ് ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റ്, വ്യവസായ വികസന കോര്പ്പറേഷന്, ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്പ്പറേഷന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെ-ബിപ്) എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
കെ-ബിപ് സിഇഒ വി. രാജഗോപാല്‍, ഫിക്കി കേരള മേധാവി സേവിയോ മാത്യു ജോയിന്റ് ഡയറക്ടര്‍ സാമ്രാട്ട് സൂ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: