92 വര്‍ഷത്തിനു ശേഷം മുഖ്യ ബജറ്റിനൊപ്പം അവതരിപ്പിച്ച റെയില്‍വേ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആഘോഷമാക്കി. സുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, ശുചിത്വം തുടങ്ങിയവയ്ക്കു മുന്‍തൂക്കം നല്കുന്ന ബജറ്റില്‍ ഐആര്‍സിടിസി വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിന്റെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കി. 22 ശതമാനം വര്‍ധനയാണ് ബജറ്റ് വിഹിതത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. 1.31 ലക്ഷം കോടി ബജറ്റ് വിഹിതമായി റെയില്‍വേക്ക് ലഭിക്കും. ഇതില്‍ 55,000 കോടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന്.
മറ്റ് പ്രഖ്യാപനങ്ങള്‍
– റെയില്‍ സുരക്ഷാ ഫണ്ട്; അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി സ്വരൂപിക്കും
– പുതിയ മെട്രൊ റെയില്‍ നയം. കൂടുതല്‍ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കും
– തീര്‍ത്ഥാടനം, വിനോദസഞ്ചാരം എന്നിവയ്ക്ക് പ്രത്യേക ട്രെയിനുകള്‍
– 2019 ഓടെ എല്ലാ ട്രെയിനുകളിലും ബയോ ടോയ്ലെറ്റ്
– 500 സ്റ്റേഷനുകളില്‍ ദിവ്യാംഗര്‍ക്കു കൂടി സൗകര്യപ്രദമായ ലിഫ്റ്റുകള്‍, എസ്കലേറ്ററുകള്‍
– 2017-18ല്‍ 25 സ്റ്റേഷനുകള്‍ക്ക് പുരസ്കാരം. പ്രവര്‍ത്തനമികവ് മാനദണ്ഡം
– ഐആര്‍സിടിസിയും ഐആര്സിഒ എന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും
– 2020 ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ ഒഴിവാക്കും
– 2017-18ല്‍ 3,500 കിലോമീറ്റര്‍ പാതകള്‍ പ്രവര്‍ത്തനസജ്ജമാക്കും
– ചരക്കു ഗതാഗതം തിരിച്ചുപിടിക്കാന്‍ എന്‍ഡ് ടു എന്‍ഡ് സര്‍വീസ്
– പ്രധാന സ്റ്റേഷനുകളില്‍ മാലിന്യ സംസ്കരണ പ്ലാന്റ്
– സ്റ്റേഷനുകള്‍ സൗരോര്‍ജ്ജത്തിലേക്ക്
– കോച്ചുമായി ബന്ധപ്പെട്ട പരാതികള്‍ നല്കാന് ഏകജാലക സംവിധാനം
– ടിക്കറ്റ് സേവനത്തിന് മൊബല് ആപ്ലിക്കേഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: