ന്യൂദല്‍ഹി: കഴിഞ്ഞ ബജറ്റിന്റെ സവിശേഷത ഒന്‍പതിന പദ്ധതികളുടെ ദൃഢതയായിരുന്നെങ്കില് ഇക്കുറി ബജറ്റിനെ സവിശേഷമാക്കുന്നത് പത്ത് ആശയങ്ങളാണ്. കര്‍ഷകരാണ് ഒന്നാമത്.
ഗ്രാമീണ ജനസംഖ്യ
ഗ്രാമീണവികസനത്തിന് പ്രതിവര്‍ഷം ചെലവിടുന്നത് മൂന്നുലക്ഷം കോടി. 2019ഓടെ 50,000 ഗ്രാമ പഞ്ചായത്തുകളില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിക്കായി റെക്കോര്‍ഡ് തുകയായ 48,000 കോടി രൂപ. ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പ്രതിദിനം 133 കിലോമീറ്റര്‍.
കേന്ദ്രവിഹിതം 19,000 കോടി രൂപ ഉള്‍പ്പെടെ 27,000 കോടി ഗ്രാമറോഡുകളുടെ നിര്‍മ്മാണത്തിന. 2019ഓടെ ഒരു കോടി ഭവനങ്ങള്‍ നിര്‍മ്മിക്കും. 23,000 കോടി ഇത്തവണ അനുവദിച്ചിട്ടുണ്ട്. ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 4,814 കോടി. ഗ്രാമ പുരോഗമനത്തിനായി 4,500 കോടി രൂപ.
യുവജനത
600ലധികം ജില്ലകളില്‍ പ്രധാനമന്ത്രി കൗശലകേന്ദ്രങ്ങള് ആരംഭിച്ച് നൈപുണ്യപരിശീലനം നല്‍കും. മൂന്നരക്കോടി യുവാക്കള്‍ക്ക് പരിശീലനത്തിനായി സങ്കല്‍പ്പ് പദ്ധതി വഴി 4000 കോടി ചെലവിടും. വ്യാവസായിക മേഖലയിലെ തൊഴില്‍ നൈപുണ്യ പരിശീലനത്തിന്2,200 കോടി.
അടിസ്ഥാന സൗകര്യ മേഖല
ദേശീയപാതകളുടെ നിര്‍മ്മാണത്തിനായി 64,900 കോടി രൂപ. തീരദേശത്ത് 2000 കിലോമീറ്റര്‍ പാത നിര്‍മ്മിക്കും. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന വഴി നിര്‍മ്മിച്ച റോഡുകളുടെ നീളം 1,40,000 കിലോമീറ്ററാണ്. ഗതാഗത മേഖലയ്ക്ക് 2,41,387 കോടി രൂപ.
ഭാരത്നെറ്റ് പദ്ധതി പ്രകാരം ഒന്നര ലക്ഷം കിലോമീറ്ററാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചത്. ഇതിനായി പതിനായിരം കോടി രൂപയാണ് അനുവദിച്ചത്. ഈവര്‍ഷം ഒന്നരലക്ഷത്തോളം ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കും.
ഒറീസയിലും രാജസ്ഥാനിലും ഓരോ എണ്ണ ശേഖരണ കേന്ദ്രങ്ങളും സ്ഥാപിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി 3,96,135 കോടി.
സാമ്പത്തിക മേഖല
സുസ്ഥിര സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരിക ലക്ഷ്യം. വിദേശനിക്ഷേപം പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെ ആക്കിയതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. മധ്യസ്ഥതയും അനുരഞ്ജനവും സംബന്ധിച്ച 1996ലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് അടിസ്ഥാന സൗകര്യമേഖലയിലെ തര്‍ക്കങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഏറ്റെടുക്കല്‍, ലയനം തുടങ്ങിയ ഫലപ്രദ മാര്‍ഗ്ഗങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ രക്ഷപ്പെടുത്തുക. പൊതുമേഖലാ ബാങ്കുകള്‍ക്ക് സഹായമായി പതിനായിരം കോടി രൂപ. മുന്‍വര്‍ഷം മുദ്രായോജനയിലൂടെ 1.22 ലക്ഷം കോടിയുടെ വായ്പ നല്കിയപ്പോള് വരുംവര്‍ഷം 2.44 ലക്ഷം കോടി രൂപ വായ്പയായി അനുവദിക്കും. സ്റ്റാന്റ് അപ്പ് ഇന്ത്യ വഴി 16,000 പുതിയ സംരംഭകരെ സൃഷ്ടിക്കും.
പൊതുസേവനം
സബ്സിഡി നേരിട്ടു കൈമാറുന്ന പദ്ധതിയില്‍ 84 കേന്ദ്രപദ്ധതികള്‍ ലയിപ്പിച്ചു. മണ്ണെണ്ണ സബ്സിഡി നേരിട്ട് നല്‍കിയതോടെ ചില സംസ്ഥാനങ്ങള്‍ മണ്ണെണ്ണ മിച്ച സംസ്ഥാനങ്ങളായി മാറി. ഹെഡ് പോസ്റ്റ് ഓഫീസുകളെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളാക്കി മാറ്റും. വാറണ്ടില്‍ യാത്ര ചെയ്യുന്ന സൈനികര്‍ക്ക് ടിക്കറ്റ് വരി നില്‍ക്കാതെ ഓണ്‍ലൈനായി ബുക്കുചെയ്യാം. സൈനികരുടെ പെന്ഷന് വിതരണം ഓണ്‍ലൈനാക്കി. പിന്നോക്കക്കാരായ പൗരന്മാര്ക്ക് സര്‍ക്കാര്‍ ജോലികളില്‍ ലഭിക്കാനുള്ള കടമ്പകള്‍ ഇല്ലാതാക്കി. ഒറ്റ രജിസ്ട്രേഷനും രണ്ടുഘട്ട പരീക്ഷയും മാത്രം. ട്രിബ്യൂണലുകളെ ലയിപ്പിച്ച് നടപടിക്രമങ്ങള്‍ ലഘൂകരിക്കും. ഭരണതലത്തിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനാഘോഷവേള ഉപയോഗിക്കും.
്
പ്രതികരിക്കാൻ ഇവിടെ എഴുതുക: