തൃപ്രയാര്‍: വലപ്പാട് ശ്രീരാമ പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷം. എസ്എഫ്ഐ സംഘത്തിന്റെ അക്രമത്തില്‍ എഐഎസ്എഫ് പ്രവര്‍ത്തകനും മൂന്നാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയുമായ ഇ.എം.ജിതിന് പരിക്കേറ്റു. തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ ഇന്നലെ എഐഎസ്എഫ് സംസ്ഥാന കമ്മറ്റി പഠിപ്പ് മുടക്കാന്‍ ആഹ്വാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സമരത്തിന് ക്യാമ്പസിലെത്തിയ എഐഎസ്എഫ് നേതാവിനെ എസ്എഫ്ഐ യൂണിറ്റ് സെറകട്ടറി അടക്കമുള്ളവര്‍ ഗേറ്റില്‍ തടഞ്ഞുവെക്കുകയും മര്ദ്ദിക്കുമയുമായിരുന്നു. മുഖത്തും കഴുത്തിലും പരിക്കേറ്റ ജിതിന് തൃപ്രയാര്‍ ഗവ.:ആശുപത്രിയില്‍ ചികിത്സതേടി. പത്തോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ജിതിനെ വളഞ്ഞിട്ട് മര്ദ്ദികയായിരുന്നുവെന്ന് എഐഎസ്എഫ് നാട്ടിക മണ്ഡലം സെ്രകട്ടറി വി.വി.വിഷ്ണു പറഞ്ഞു.
ക്യാമ്പസുകളിലെ ജനാധിപത്യ തകര്‍ക്കുന്ന നടപടി എസ്എഫ്ഐ നേതൃത്വം തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും ജിതിനെ സന്ദര്‍ശിച്ച ശേഷം എഐഎസ്എഫ് ജില്ലാ പ്രസിഡണ്ട് സുബിന് നാസര്‍, സെക്രട്ടറി ബി.ജി.വിഷ്ണു എന്നിവര്‍ അറിയിച്ചു. നാട്ടിക എംഎല്‍എ ഗീതാ ഗോപി ഉള്‍പ്പെടെ മുതിര്‍ന്ന സിപിഐ നേതാക്കള്‍ ജിതിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: