തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും വയോധികനുമായ ഡോ. പി.പി.വാവയ്ക്കെതിരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് നടപടി കിരാതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പ്രയോഗിക്കേണ്ട ഗ്രനേഡ് സമരപ്പന്തലിലേക്ക് പ്രയോഗിച്ച പൊലീസ് നടപടി ആസൂത്രിതമാണ്. ഉപവാസം അനുഷ്ഠിക്കുന്ന വി.മുരളീധരന് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മാത്രമുണ്ടായിരുന്ന പന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം. മുതിര്‍ന്ന നേതാക്കളെ അപായപ്പെടുത്താനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ട്.
ഗ്രനേഡ് മുഖത്ത് തുളച്ചു കയറിയ വാവ ജീവന് നിലനിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ ഇപ്പോള്‍ തന്നെ നടന്നു കഴിഞ്ഞു.
ഒരു സമര രംഗത്തും ഉണ്ടാകാത്ത നടപടികളാണ് പിണറായി വിജയന്റെ ഭരണത്തില്‍ ഉണ്ടാകുന്നത്. സമരം ചെയ്തതിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നത് ഇതാദ്യമാണ്. പാര്‍ട്ടിയുടെ ഇഷ്ടക്കാരിയെ സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാക്കളുടെ ജീവന് പന്താടരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: