പുന്നയൂര്‍ക്കുളം: ബണ്ട് പൊട്ടി കൃഷി നാശം സംഭവിച്ച പരൂര് പടവ് പാടശേഖരങ്ങളില്‍ കൃഷി ഇറക്കുന്നത് പ്രതിസന്ധിയില്‍. വെള്ളം കയറിയ ഭാഗങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുള്ള ചണ്ടിയാണ് കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരക്കുന്നത്. നടീല്‍ പൂര്‍ത്തിയായ അറനൂറോളം ഏക്കറിലാണ് ബണ്ട് പൊട്ടി വെള്ളം കയറിയത് ഇതില്‍ നാനൂറ് ഏക്കര്‍ കൃഷി പൂര്‍ണ്ണമായും നശിച്ചു.ഇതില്‍ 350 ഏക്കര്‍ കൃഷി ഇറക്കാനാണ് കര്‍ഷകസമിതി തീരമാനിച്ചിരുന്നത്. അടിഞ്ഞു കൂടിയ ചണ്ടി നീക്കം ചെയ്യാന്‍ ഏക്കറിന് 6000 മുതല്‍ 8000 രൂപ വരെ ചിലവ് വരുന്നതായാണ് കര്‍ഷകര്‍ പറയുന്നത്. ദിവസ കൂലിക്ക് ആളെ നിര്‍ത്തിയാണ് ചണ്ടികള്‍ നീക്കം ചെയ്യുന്നത്
നിലവില്‍ ഏക്കറിന് 20000 രൂപയോളം കര്‍ഷകര്‍ക്ക് നഷ്ടം സംഭിവിച്ചിട്ടുണ്ട് . മൂപ്പ് കുറഞ്ഞവിത്താണ് ഇനി ഇറക്കുന്നത് . അതിനാല്‍ മേനി കുറയുമെന്നെും കര്‍ഷകര്‍ പറയുന്നു. കൃഷി ഇറക്കാന്‍ വന്‍ തുക അതിക ചിലവ് വന്നതോടെ പല കര്‍ഷകരും പിന് മാറിയിട്ട് ഉണ്ട്. നാല് സ്ഥലങ്ങളില്‍ മോട്ടോര്‍ വെച്ച് തോട്ടിലേക്ക് വെള്ളം തിരിച്ചെടിക്കന്നണ്ട്.ചണ്ടി ഉള്ളതിനാല്‍ വെള്ളം അടിക്കന്നതിന് കൂടുതല്‍ സമയം എടുക്കന്നണ്ട്. വെള്ളം വറ്റിക്കാന്‍ ഇനി പത്ത് ദിവസം കൂടി എടുക്കുമെന്നണ് കരുതുന്നത് . നൂറ് ദിവസമാന് വിളവെടുപ്പ് കാലാവധിയെങ്കിലും ഞാറ് പറിച്ച് നട്ട് കൃഷി ചെയ്യുന്നതിനാല്‍ നൂറില്‍ കൂടുതല്‍ ദിവസം വിളവെടുപ്പിന് വേണ്ടിവരമെന്ന് കര്‍ഷകര്‍ പറയുന്നു.
ഏക്കറിന് 20000 രൂപ നഷ്ട പരിഹാരം വേണമെന്ന് ആവിശ്യപെട്ട് കൃഷി വകുപ്പിന് അപേക്ഷ കൊടുത്തിട്ടും കൃഷി മന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിച്ചിട്ടും . സഹായ പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സംഘം ചേര്ന്നം അല്ലാതെയും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയവരാണ് മിക്ക കര്‍ഷകരും. പരൂര് പടവിലെ മുഴന്‍ കൃഷി ഇറക്കയിരുന്നു. മാഞ്ചിറ, കപ്ലിയങ്ങാട്, ചക്കിത്തറ ഭാഗങ്ങളില്‍ മാത്രാണ് ഇപ്പോള്‍ നല്ല രീതിയില്‍ കൃഷി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: