ഏറ്റുമാനൂര്‍: ഏറ്റുമാനൂരപ്പന് കോളേജില്‍ എബിവിപി, കെഎസ്യു വിദ്യാര്‍ത്ഥികള്‍ക്ക് എസ്എഫ്ഐക്കാരുടെ ക്രൂരമര്‍ദ്ദനം. അക്രമത്തില്‍ ഗുരുതരമായ പരിക്കേറ്റ അഭിജിത് (19), ചന്ദ്രപ്രകാശ്(19) എന്നീ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ലോ അക്കാദമിയുടെ മുമ്പില്‍ നടത്തിയ പോലീസ് ലാത്തിചാര്‍ജിലും എസ്എഫ്ഐ നടത്തിയ വിദ്യാര്‍ത്ഥി വഞ്ചനയിലും പ്രതിഷേധിച്ച് സംയുക്ത സമരസമിതി നടത്തിയ വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി കോളേജില്‍ പഠിപ്പ് മുടക്കി പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികളെയാണ് എസ്എഫ്ഐക്കാര്‍ അക്രമിച്ചത്. കമ്പിവടി, കുറുവടി തുടങ്ങിയ ആയുധങ്ങളുമായി കോളേജിനകത്തുനിന്ന് എത്തിയ എസ്എഫ്ഐ സംഘം സംയുക്ത സമരസമിതി പ്രവെര്ത്തകരെ ആക്രമിക്കുകയായിരുന്നു. ഹെല്മെറ്റുകൊണ്ടുമുള്ള ആക്രമണത്തില്‍ നിരവധി എബിവിപി ക്കാര്‍ക്കും കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് അടക്കാന്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. ജനാധിപത്യപരമായി സമരം നടത്താന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ നേര്‍ക്ക് എസ്എഫ്ഐക്കാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ സംയുക്ത സമരസമിതി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: