കോട്ടയം: കര്‍മ്മങ്ങളാണ് ഈശ്വരനിലേയ്ക്കുള്ള വഴിയെന്ന് രാഹുല്‍ ഈശ്വര്‍. മള്ളിയൂര്‍ ഭാഗവതാമൃതസത്ര വേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഭാഷണങ്ങളുടെ കാലമല്ല ഇതെന്നും സംവാദങ്ങളുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയത്തിന് സംവാദങ്ങളാണ് വേണ്ടത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ശരിയുണ്ട്. എല്ലായിടത്തുമുള്ള ചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ആത്മീയ ആലയമാണ് ക്ഷേത്രങ്ങള്‍.
ഗുരുവിനെ ഈശ്വരനായി കാണണമെന്ന് പ്രഭാഷണം നടത്തിയ പ്രദീപ് വര്‍മ്മ പറഞ്ഞു. ഈശ്വരനും മുകളിലാണ് ഗുരുവിന്റെ സ്ഥാനം. പണ്ഡിതന് എന്നാല്‍ ആത്മജ്ഞാനം എന്നാണര്‍ത്ഥം. സത്ജനങ്ങള്‍ നമ്മുക്ക് ഭഗവാന്റെ സ്വരൂപത്തെ കാട്ടിത്തരും.
ഭാഗവത രചനയിലൂടെയാണ് വ്യാസന് മനതൃപ്തി വന്നതെന്ന് എന്‍ ജയകുമാര്‍ പറഞ്ഞു. ഇഷ്ടമുള്ള വസ്തുവാണ് ദാനം ചെയ്യേണ്ടത.് ഫലം ഇച്ഛിച്ചികൊണ്ട് ദാനം ചെയ്യരുത്. ഭാഗവതത്തിലെ മഹത് തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാട്ടിയ ആളായിരുന്നു മള്ളിയൂരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചക്ക് കാവാലം ശ്രീകുമാറിന്റെ സംഗീതസദസ്സും വൈകിട്ട് സമ്പ്രദായ ഭജനയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: