തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയനേതാവായിരുന്ന ഇ. അഹമ്മദുമായി നല്ല സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിയമസഭാംഗം, മന്ത്രി, കേന്ദ്രമന്ത്രി എന്ന നിലയിലൊക്കെ ശോഭിച്ച ഇ. അഹമ്മദുമായി ഏറെ അടുപ്പമുണ്ടായത് 1980 മുതലാണ്. അന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിച്ചിരുന്നു. അന്ന് സി.എച്ച്. മുഹമ്മദ് കോയയുടെ നിര്‍ദ്ദേശപ്രകാരം ഇ. അഹമ്മദ് ജനതാ സ്ഥാനര്‍ത്ഥിക്കായി പ്രചരണയോഗങ്ങളില്‍ ഇ. അഹമ്മദിന്റെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് കണ്ണൂര്‍ ജില്ലാ ലീഗ് സെക്രട്ടറിയായിരുന്നു അഹമ്മദ്
സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ സ്വാഗതം ചെയ്യുക മാത്രമല്ല. ചടങ്ങില്‍ എന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അഹമ്മദ് കേരളത്തില്‍ മന്ത്രിയായതിനുശേഷമാണ് പാര്‍ലമെന്റില്‍ എത്തുന്നത്.
ലോകസഭയില്‍ അഹമ്മദും രാജ്യസഭയില്‍ ഞാനും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി എന്ന നിലയില്‍ പല കാര്യങ്ങളും സംസാരിക്കാന്‍ അഹമ്മദ് എത്തിയിരുന്നു. അഹമ്മദ്റെയില്വെ സംബന്ധിച്ച് ഉന്നയിച്ച പല കാര്യങ്ങളും ശ്രദ്ധാപൂര്‍വം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നന്ദിപൂര്‍വം അത് അനുസ്മരിക്കാറുമുണ്ടായിരുന്നു. എനിക്കുശേഷം റെയില്‍വേയുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി അഹമ്മദ് എത്തിയത് യാദൃശ്ചികമാണ്. എങ്കിലും അത് സ്മരിക്കാതിരിക്കാനാവില്ല. നല്ല പാര്ലമെന്റേറിയന് ഭരണാധികാരി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഹമ്മദിന്റെ നഷ്ടം വലുതു തന്നെയാണ്.
മികച്ച ഭരണാധികാരി: കുമ്മനം
തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാനമന്ത്രി എന്ന നിലയില്‍ മികച്ച ഭരണാധികാരിയായിരുന്നു ഇ. അഹമ്മദെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്രീയമായി ഭിന്നചേരിയിലാണെങ്കിലും നല്ലൊരു സ്നേഹിതനും സഹൃദയനുമായി അടുപ്പം സൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മാറാട് സംഭവത്തെത്തുടര്‍ന്നുള്ള ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍പോലും സൗഹൃദം തകരാതെ സൂക്ഷിക്കാന്‍ അഹമ്മദ് ശ്രദ്ധിച്ചു.
പടിപടിയായി ഉയര്‍ന്നാണ് ഇ. അഹമ്മദ് കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയുമൊക്കെയായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബിജെപിയും അനുശോചനം രേഖപ്പെടുത്തുന്നു.
അഭിപ്രായ സമന്വയങ്ങള്‍ക്കായി പ്രയത്നിച്ച
നേതാവ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
കൊച്ചി: സാമൂഹ്യ, രാഷ്ട്രീയ, നയതന്ത്ര രംഗങ്ങളില്‍ അഭിപ്രായ സമന്വയങ്ങള്‍ക്കായി പ്രയത്നിച്ച നേതാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ് എംപിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
ജനങ്ങളുടെ മനസറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പിന്തുണ ആര്‍ജിക്കാനും അദ്ദേഹത്തിനായി. ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ദുഖിക്കുന്നവര്‍ക്കൊപ്പം പങ്കുചേരുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: