കൊച്ചി: വരള്‍ച്ച നേരിടുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ്. ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ് വിലയിരുത്തിയത്. ഇന്നു തിരുവനന്തപുരത്തും ആറിന് തൃശൂരിലും സമാനനമായി യോഗം ചേരും.
ഇത്തവണ 5500 കുഴല്‍ക്കിണറുകളുമാണ് സംസ്ഥാനത്ത് നവീകരിക്കും. ഫെബ്രുവരി 20നുള്ളില്‍ കമ്മിഷന് ചെയ്യും. അതോറിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമില്ലെന്ന് ദുരന്തനിവാരണസമിതി കണ്ടെത്തിയ സ്ഥലങ്ങളില്‍ ചെറുകിട പദ്ധതികളും കുഴല്‍ക്കിണറുകളും നവീകരിക്കും. ഇടുക്കിയില്‍ 556 പുതിയ കുഴല്‍കിണറുകള്‍ സ്ഥാപിക്കും. കോട്ടയത്ത് 281ഉം, എറണാകുളത്ത് 260 കുഴല്‍കിണറുകളും ഉപയോഗ്യമാക്കും, കൂടാതെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാല്‍ 24 വീതം ചെറുകിട ജലവിതരണ പദ്ധതികളും പൂര്‍ത്തിയാക്കും. മാര്‍ച്ച് 31-നുള്ളില്‍ ഇവ കമ്മീഷന് ചെയ്യും.
വാര്‍ഡ് തലത്തില്‍ സ്ഥാപിക്കുന്ന കിയോസ്കുകളില്‍ നിറയ്ക്കാനുള്ള ശുദ്ധീകരിച്ച ജലം ജലവിഭവവകുപ്പ് നല്‍കും. പൈപ്പ് പൊട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളം എത്തിക്കാന്‍ പറ്റുന്ന സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: