ജെറുസലേം: വളരെ പ്രതീക്ഷയോടെ ഏവരും കാത്തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം ഈ വര്‍ഷം മദ്ധ്യത്തോടെ നടന്നേക്കും. 25 വര്‍ഷത്തെ നയതന്ത്ര ബന്ധത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജൂത രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്.
വൈനെറ്റ് എന്ന ന്യൂസ് പോര്‍ട്ടലിനോട് ഇന്ത്യയിലെ ഇസ്രായേല്‍ നയതന്ത്ര പ്രതിനിധി പവന് കപൂറാണ് ഇക്കാര്യം പറഞ്ഞത്. പ്രതിരോധ സഹകരണ രംഗത്ത് വലിയ മുന്നേറ്റമായിരിക്കും മോദിയുടെ സന്ദര്ശനത്തോടെയുണ്ടാവുക. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം നിര്‍മ്മാണ യൂണിറ്റുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുണ്ടാവും. മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള അടുപ്പവും ചര്‍ച്ചകളില്‍ ഏറെ ഗുണകരമാവും.
ഐക്യരാഷ്ട്രസഭാ വേദികളില്‍ നിരവധി തവണ മോദിയും നെതന്യാഹുവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. 2015ല്‍ പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചക്കോടിയില്‍ പങ്കെടുത്തപ്പോള്‍ ഇരു നേതാക്കളും ഫോണില്‍ കൂടി പോലും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: