കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം ശക്തമാക്കുന്നു. യുഎസ് വ്യോമസേന തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. 48 മണിക്കൂറിനുള്ളിൽ 15 വ്യോമ റെയ്ഡുകളാണ് അമേരിക്ക ഹെൽമണ്ട് പ്രവിശ്യയിൽ നടത്തിയത്.
അഫ്ഗാനിലെ സന്ജിന് ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഭീകരര്‍ക്കെതിരെ സേനയ്ക്കു വലിയ മുന്നേറ്റം നടത്തുവാന്‍ സാധിച്ചെന്നു അധികൃതര്‍ അറിയിച്ചു. ഇരുപക്ഷത്തുമായി ജീവഹാനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇരുപക്ഷത്തും വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണു പ്രാഥമിക വിവരം.
അതേ സമയം താലിബാന് ഭീകരര്‍ ടണല്‍ മാര്‍ഗം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയതായും അഫ്ഗാന് അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ 25ഓളം സൈനിക ചെക്ക് പോസ്റ്റുകൾ പിടിച്ചെടുക്കുകയും നൂറിലധികം പോലീസുകാരെ വധിച്ചുവെന്നും താലിബാൻ വക്താവ് യൂസഫ് അഹമ്മദി അവകാശപ്പെട്ടു.
14 ജില്ലകൾ ഉൾപ്പെടുന്ന ഹെൽമണ്ട് പ്രവിശ്യയിലെ ആറോളം ജില്ലകൾ താലിബാന്റെ അധീനതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: