സ്വന്തം ലേഖകന്‍
കൊല്ല: ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്ഐയുടെ മുന്‍കാല പ്രവര്‍ത്തകര്‍ രംഗത്ത്. സോഷ്യല്‍ മീഡിയകള്‍ വഴിയാണ് ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്ഐ കൈകൊണ്ട നിലപാടുകള്‍ ശരിയല്ലെന്ന വാദവുമായി പഴയകാല പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രിന്‍സിപ്പാള്‍ രാജിവയ്ക്കുംവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടെടുത്ത നേതൃത്വം പിന്നീട് തിരുത്തിയത് ശരിയായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷ്മിനായരെ ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം? ദളിത് പീഡനം, ജാതിയ അധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ‘ൂമി കൈയേറ്റം എന്നീ പ്രശ്നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവര്‍ഷത്തെ വിലക്ക്. അതായിരുന്നില്ല സമരലക്ഷ്യം… അതായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. വിരോധമില്ല. എന്നാലും സമരം വിജയിച്ചു എന്നു പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ‘ കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ‘ എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ‘േദം തോല്‍ക്കുന്നതായിരുന്നു….. ഇങ്ങനെ നീളുകയാണ് ഫേസ് ബുക്കിലെ ഇവരുടെ അഭിപ്രായങ്ങള്‍. .
വിദ്യാര്‍ത്ഥി യൂണിറ്റുകളില്‍ പോലും ഇത് ചര്‍ച്ചയാകുന്നു. എസ്എഫ്ഐയുടെ വളര്‍ച്ചയെ ഇത് ബാധിക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നുമുണ്ട്.
സമരം പിന്‍വലിച്ചത് ഡിവൈഎഫ്ഐയിലും പൊട്ടിത്തെറിക്ക് കാരണമായി. കഴിഞ്ഞ ദിവസമാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ലോഅക്കാദമിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ലക്ഷ്മി നായര്‍ രാജിവയ്ക്കുവരെ സമരമെന്നായിരുന്നു മുദ്രവാക്യത്തില്‍ അവര്‍ പോര്‍വിളി നടത്തിയതും.
അതേ സമയം എസ്എഫ്ഐയിലെ വിഎസ് പക്ഷ നേതാക്കളെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: