താനൂര്‍: സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവെക്കാന്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത്. താനൂര്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും, ദളിത് പീഡനവും സംസ്ഥാനത്ത് വ്യാപകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായി അതിക്രമം വര്‍ധിച്ചു. വിലക്കയറ്റവും കാര്‍ഷിക മേഖലയില്‍ നാളികേര സംഭരണം നിലച്ചിട്ട് ആറ് മാസത്തിലധികമായി. സംഭരിച്ചതിന്റെ വില ഇനിയും നല്‍കിയിട്ടില്ല. റേഷന്‍ വിതരണം നിലച്ചു. മുന്‍ഗണനാ പട്ടിക എങ്ങുമെത്തിയില്ല. റേഷന്‍ കാര്‍ഡിന്റെ കാര്യവും അവതാളത്തിലാണ്. ഇങ്ങനെ ഭരണം തുടങ്ങി ആറുമാസത്തിനകം തന്നെ പൂര്‍ണ്ണമായും പരാജയപ്പെട്ട സര്‍ക്കാരിനെതിരെ ഉയരുന്ന ജനരോഷത്തില്‍ നിന്നും രക്ഷ നേടാനാണ് വ്യാപകമായ അക്രമവും കൊലപാതക പരമ്പരകളും നടത്തുന്നത്. ജില്ലയില്‍ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചു നടത്തുന്ന അക്രമത്തിന് പോലീസും ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സംഘടനാ സെക്രട്ടറി കു.വെ.സുരേഷ് ബാബു, ജില്ലാ ട്രഷറര്‍ എം.രാജീവ്, സംസ്ഥാന സമതി അംഗം ടി.അറമുഖന്, കെ.നന്ദകുമാര്‍, എന്‍.അനില്‍കുമാര്‍, കെ.സച്ചിദാനന്ദന്, സൂരജ്, ടി.ഹരിദാസ്, കെ.രാജീവന്, പി.കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: