ആലുവ: മാല മോഷണ കേസിൽ പോലീസ് പിന്തുടർന്ന പ്രതികള്‍ പുഴയിൽചാടി ഒരാള്‍ മരിച്ചു, ഒരാൾ പിടിയിൽ.
പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് വീട്ടിൽ അബ്ദുള്ള മകൻ നിഷാദ്(18)ആണ് മരിച്ചത്. ഷാജഹാൻ മകൻ ആഷിക്ക് (24) ആണ് പിടിയിലായത്. ഇരുവരും ബഡുക്കളാണ്.
മോഷ്ടിക്കപ്പെട്ട മാല, കട്ടിങ്പ്ലയർ, ലഹരി ഉൽപ്പന്നം, എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു. ഇവർ സഞ്ചരിച്ച സിഡിആർ ബൈക്കും കസ്റ്റഡിലെടുത്തു.
ഇന്ന് രാവിലെ സാറാമ്മ കുര്യന് എന്ന സ്ത്രീയുടെ മാല പൊട്ടിച്ച്ബൈക്കിൽ കടന്നു കളഞ്ഞ പ്രതികളെകടുങ്ങല്ലൂര് റോഡില്‍ വച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പുഴയിലേക്ക് എടുത്ത് ചാടി. ഇവരോടൊപ്പം നാട്ടുകാരും ചാടി. ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും നിഷാദ് മരണപ്പെടുകയായിരുന്നു.
കോതമംഗലം പോലീസ് നൽകിയ വയർലെസ് സന്ദേശമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇരുവരുടെയും പേരിൽ പറവൂർ സ്റ്റേഷനിൽ പിടിച്ചുപറി അടക്കം നിരവധി കേസുകളുണ്ട്. നിഷാദിന്റെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: