ചേര്‍ത്തല: സഹസ്ര ശംഖാഭിഷേകത്തിനു തുറവൂര്‍ തിരുമല ക്ഷേത്രത്തില്‍ യജ്ഞമണ്ഡപമൊരുങ്ങുന്നു. തുറവൂര്‍ ഗ്രാമ ഗൗഡസാരസ്വത ബ്രാഹ്മണ മഹാജനയോഗത്തിന്റെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തതോടെയാണ് ചടങ്ങ് നടത്തുന്നത്.
മെയ് 19 ന് കാശിമഠാധിപതി സംയമീന്ദ്രതീര്‍ത്ഥ സ്വാമിയുടെ മുഖ്യകാര്‍മികത്വത്തിലാണ് അഭിഷേകം. പത്ത് ദിവസം നീളുന്ന ചടങ്ങുകളാണ് ഇതോടനുബന്ധിച്ച് നടത്തുന്നതെന്ന് ചെയര്മാന് ജി. സന്തോഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ആര്. ജയചന്ദ്രകമ്മത്ത്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജെ.ജി. പൈ, ജോയിന്റ് കണ്‍വീനര്‍ കെ.ആര്. ചന്ദ്രബാബു എന്നിവര്‍ പറഞ്ഞു.
അഭിഷേകത്തിന്റെ ഭാഗമായി ദേവാലയത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ ആനപന്തലും ദ്വജമണ്ഡപവും ഉള്‍പ്പടെ കൃഷ്ണ ശിലപാകും. അഭിഷേകത്തിനാവശ്യമായ ഒരേ തരത്തിലുളള ആയിരത്തിയെട്ട് ശംഖുകള്‍ തൂത്തുക്കുടിയില്‍ നിന്നാണ് എത്തിക്കുന്നത്. അഭിഷേകത്തിനു ശേഷം ശംഖുകള്‍ ഭക്തര്‍ക്കായി നല്‍കും.
75 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ മുഴുവന്‍ സമുദായ അംഗങ്ങളെയും പങ്കെടുപ്പിച്ചാണ് യജ്ഞം നടത്തുന്നത്. അഭിഷേകത്തിനായി ക്ഷേത്രത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: