കല്‍പ്പറ്റ: അമൂല്യ ചരിത്രസമ്പത്തായ എടക്കല്‍ ഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തിമലയില്‍ അടുത്തിടെ നടന്ന കൈയറ്റങ്ങള്‍ക്കും ഗവ. ഉത്തരവ് ലംഘിച്ചുള്ള ട്രക്കിംഗിനുമെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി, സബ് കളക്ടര്‍ വി.ആര്. പ്രേംകുമാര്‍ എന്നിവര്‍ക്ക് പരാതി നല്കി.
അമ്പുകുത്തിമലയില്‍ ഗോവിന്ദന്ചിറയ്ക്കടുത്തുള്ള കാപ്പിത്തോട്ടത്തിനോടു ചേര്‍ന്നുള്ള റവന്യൂ ഭൂമി സ്വകാര്യവ്യക്തി അടിക്കാട് വെട്ടിയും കാട്ടുകല്ലിനു കയ്യാല കെട്ടിയും കൈവശപ്പെടുത്തിയിരിക്കയാണ്. ടൂറിസം വകുപ്പകാര് മലമുളകിലേക്ക് വഴി വെട്ടുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കൈയേറ്റമെന്നാണ് വിവരം. സര്‍ക്കാരിന്റെ 423/2009 ഉത്തരവനുസരിച്ച് അമ്പുകുത്തിമലയില്‍ ട്രക്കിംഗ് നിരോധിച്ചതാണ്. എന്നാല്‍ താഴ്വാരത്തുള്ള റിസോര്‍ട്ട് നടത്തിപ്പുകാര്‍ മലമുകളിലേക്ക് ട്രക്കിംഗിനു സൗകര്യം ഒരുക്കുന്നുണ്ട്. കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനും ട്രക്കിംഗ് കര്‍ശനമായി തടയാനും നടപടി ഉണ്ടാകണം-പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: