കോഴഞ്ചേരി : ജില്ലാ ആശുപത്രിക്ക് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ബംഗാള്‍ 24 പര്ഗ്ഗനാസ് ജില്ലക്കാരനായി ദുലാല്‍ ചന്ദ്ര മണ്ഡല് (27) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. 9-ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ കഴിഞ്ഞ പത്തുവര്‍ഷമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയുര്‍വ്വേദ ഡോക്ടറായി പ്രാക്ടീസ് നടത്തിവരുകയായിരുന്നു. പൈല്‍സ്, ഫിസ്റ്റൂല തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് കൂടുതലായും നടത്തിയിരുന്നത്. ഒരു രോഗിയില്‍ നിന്നും കുറഞ്ഞത് 25000 രൂപയാണ് ഫീസിനത്തില്‍ വാങ്ങിയത്. ബംഗാളിലെ പാരമ്പര്യ ചികിത്സാരീതികളും ഇയാള്‍ രോഗികളില്‍ പരീക്ഷിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
ചന്ദ്രമണ്ഡലിന്റെ സുഹൃത്തും പത്തനംതിട്ടയില്‍ ആയുര്‍വ്വേദ ഡോക്ടറായി ചികിത്സ നടത്തുന്ന ബംഗാള്‍ സ്വദേശിയായ ഡോ. പോള്‍ ബിഎഎംഎസിന്റെ ബോര്‍ഡാണ് ചികിത്സയുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ചിരുന്നത്. പോളിന് സംസ്ഥാനത്തെ ആയൂര്‍വ്വേദ പാരമ്പര്യ ചികിത്സ നടത്താനുള്ള അനുമതി ഉണ്ടെന്നാണ് ഇയാളുടെ രേഖകള്‍ പ്രാഥമികമായി പരിശോധിച്ചപ്പോള്‍ വ്യാജമാണോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യവകുപ്പിന് മെഡിക്കല്‍ രേഖകള്‍ കൈമാറിയിരിക്കുകയാണ്. ആറന്മുള പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്ന ജില്ലാ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ പരിശോധന നടത്തുകയും ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തത്. ആറന്മുള എസ്.ഐ. വി.ആര്. രാജശേഖരന് ജൂനിയര്‍ എസ്.ഐ. അനീഷ്, എ.എസ്.ഐ. സി.കെ. വേണു, സി.പി.ഒ. അയാസ് എന്നിവരാണ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: