കുന്നംകുളം: വേനല്‍ കനത്തതോടെ വടക്കാഞ്ചേരി-കേച്ചേരി പുഴ വറ്റി വരളുന്നു. പുഴയിലെ വിവിധ ഭാഗങ്ങളില്‍ ജല ചൂഷണവും ജല ദുരുപയോഗവും വര്‍ദ്ധിച്ച് വരുന്നതായി പരാതി.
ജലക്ഷാമം പരിഹരിക്കുന്നതിനായി വാഴാനി ഡാമില്‍ നിന്നും തുറന്ന് വിടുന്ന ജലം പുഴയുടെ വിവിധ പ്രദേശങ്ങളില്‍ തടയണ നിര്‍മ്മിച്ച് കെട്ടി നിര്‍ത്തിയിരിക്കുകയാണ്. വരള്‍ച്ച രൂക്ഷമാകുമ്പോള്‍ പുഴയുടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലേയും കുളങ്ങളിലേയും ജല നിരപ്പ് ഉയര്‍ത്തി കുടിവെള്ള ക്ഷാമം പരിഹരിക്കുക , കാര്‍ഷിക വൃത്തിക്ക് ജല സേചനം നടത്തുന്നതിനായി പുഴയിലെ വെള്ളം ഉപയോഗപ്പെടുത്തുക എന്ന ലക്ഷൃങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചെറുകിട ജല സേചന വകുപ്പ് പുഴയുടെ വിവിധ ഭാഗങ്ങളില്‍ തടയണകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ വ്യാപകമായ ജല ദുരുപയോഗവും വന്‍തോതിലുള്ള ജല ചൂഷണവുമാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്.
ഇതിന് പുറമെ വെള്ള കച്ചവടവും തകൃതിയായി നടക്കുന്നതായും ആരോപണമുണ്ട്. പുഴക്കരയിലെ കിണറുകളിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം വലിയ ടാങ്കുകളിലും ടാങ്കര്‍ ലോറികളിലും നിറച്ച് കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും വില്‍പ്പന നടത്തുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തടയണയകളിലും പുഴയിലെ എരുമപ്പെട്ടി ഉള്‍പ്പടെയുള്ള വിവിധ ഭാഗങ്ങളില്‍ ജലമൂറ്റല്‍ നടന്ന് കൊണ്ടിരിക്കുന്നു. ഇതിനെ തുടര്‍ന്ന് വടക്കാഞ്ചേരി -കേച്ചേരി പുഴയിലെ ഭൂരിഭാഗം പ്രദേശങ്ങളും വറ്റി വരണ്ട അവസ്ഥയിലായിരിക്കുകയാണ് .ഇത് വരും ദിവസങ്ങളില്‍ രൂക്ഷമായ വരള്‍ച്ചയ്ക്കാണ് ഇടയാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: