കാഞ്ഞങ്ങാട്: മൂകാംബിക ബസുകളുടെ കാരുണ്യയാത്ര രണ്ടാം വര്‍ഷത്തിലേക്ക് .കാട്ടൂര്‍ വിദ്യാധരന് നായരുടെ ഉടമസ്ഥതയിലുള്ള ഈ ബസ്സുകള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നൂറോളം നിസഹായരായ അതീവഗുരുതരരായ രോഗികളെ നേരിട്ടും വിവിധ പാലിയേറ്റീവ് ശാഖകള്‍ മുഖന്ദിരം നിരവധി രോഗികളെയും ചികിത്സയ്ക് വേണ്ടി സഹായിച്ചിട്ടുണ്ട്.ഇപ്രാവശ്യത്തെ കാരുണ്യയാത്ര കിഡ്നികള്‍ തകരാറിലായി ചികിത്സയില്‍ കഴിയുന്ന പേരൂരിലെ ലളിതക്കുവേണ്ടിയും .രക്താര്‍ബുദം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന നീലേശ്വരത്തെ ദുര്ഗ്ഗക്കുവേണ്ടിയുമാണ്.ദുര്ഗ്ഗക്കുവേണ്ടി പാണത്തൂര്‍ ബളാന്തോട് ബന്തടുക്ക കുറ്റിക്കോല്‍ പൊയിനാച്ചി ചെര്‍ക്കള വഴി കാസറഗോഡ് റൂട്ടിലോടുന്ന മൂകാംബികയും.
ലളിതക്കുവേണ്ടി കാഞ്ഞങ്ങാട് ഒടയഞ്ചാല്‍ വെള്ളരിക്കുണ്ട് കൊന്നക്കാട്,കാഞ്ഞങ്ങാട് ഒടയഞ്ചാല്‍ രാജപുരം വഴി പാണത്തൂര്‍ ,കാഞ്ഞങ്ങാട് ജില്ലാസ്പത്രി വാഴുന്നോറടി റൂട്ടിലോടുന്ന മൂകാംബികയും സര്‍വീസ് നടത്തും.മൂകാംബികയുടെ ജീവനക്കാര്‍ ആരും തന്നെ ശമ്പളം കൈപ്പറ്റാറില്ലെന്നു മാത്രമല്ല തങ്ങളാല്‍ കഴിയും വിധം മറ്റുള്ളവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്.പേരൂരിലെ ലളിതക്കുവേണ്ടിയുള്ള കാരുണ്യയാത്ര ഇന്നലെ കാഞ്ഞങ്ങാട് നിന്നും ആരംഭിച്ചു. ഉദ്ഘാടനം ഹോസ്ദുര്‍ഗ് പച്ചക്കറി സണ്‍സ് ഉടമ എച്ച്.ഗുരുദത്ത് പൈ നിര്‍വ്വഹിച്ചു.ചികിത്സ സഹായ സമിതി ചെയര്മാന് രാജന് പൂതങ്ങാനം, കണ്‍വീനര്‍ ഹരിദാസ് പേരൂര്‍, പഞ്ചായത്ത് അംഗം കുഞ്ഞമ്പു ,ഗോവിന്ദന് പേരൂര്‍, കെ.മോഹനന്, മണി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: