പാലക്കാട്: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ മാര്‍ക്സിസ്റ്റ് അക്രമ വിരുദ്ധ ജനകീയസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ആരംഭിച്ച ഉപവാസ സമരത്തിന് വന്‍ ജനപിന്തുണ.
പുതുശ്ശേരി ജംഗ്ഷനില്‍ ആരംഭിച്ച ഉപവാസം ബിജെപി നേതാവ് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സിപിഎം ഭരണത്തിലോറിയതുമുതല് എതിരാളികളെ രാഷ്ട്രീമായി നേരിടുന്നതിനുള്ള ഗൂഢതന്ത്രമാണ് പയറ്റി കൊണ്ടിരിക്കുന്നത്. പോലീസുകാര്‍ പാര്‍ട്ടി സേവകരായി മാറിയിരിക്കുന്നു.
ഒരുകുടുംബത്തിലെ രണ്ടു പേരെ ചുട്ടുകൊന്നിട്ടും പ്രതികളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഈ കാര്യത്തില്‍ പോലീസ് നിസംഗത പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടും, പത്ത്ദിവസത്തിനകം അവരെ പിടികൂടുമെന്ന് പോലീസ് സൂപ്രണ്ട് നല്കിയ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടെലെന്ന ആര്‍എസ്എസ് വിഭാഗ് സംഘ ചാലക് വി.കെ. സോമസുന്ദരന്‍ പറഞ്ഞു.
പ്രശ്നത്തെ തണുപ്പിക്കാമെന്ന് കരുതേണ്ട സമാധാനത്തിന്റെയും ശാന്തിയുടെയും പാതയിലൂടെ പോകണമെന്നാണ് സംഘം ആഗ്രഹിക്കുന്നത്. ഇതിനെ ദൗര്‍ബല്യമായി കാണരുത്.
സിപിഎം എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ പുതിയ തന്ത്രമാണ് പ്രയോഗിക്കുന്നത്. എന്നാല്‍ തീയില്‍ കുരുത്ത പ്രസ്ഥാനം വെയിലത്ത് വാടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഞ്ചിക്കോട് മേഖലയില്‍ ബിഎംഎസിന് ഉണ്ടാകുന്ന വളര്‍ച്ചയാണ് സിപിഎമിന് അസ്വസ്ഥമാക്കുന്നതെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എം.നാരായണന് പറഞ്ഞു. പ്രതിയോഗികളെ ആയുധമുപയോഗിച്ച് വകവരുത്തലാണ് സിപിഎമ്മിന്റെ പാരമ്പര്യമെന്ന് അദ്ദേഹം വിശദീകരിച്ചു.
ജില്ലയില്‍ ആര്‍എസ്എസിനേയും ബിജെപിയേയും മാത്രമല്ല സ്വന്തം മുന്നണിയിലെ ഘടകകക്ഷിയായ സിപിഐക്കാരെ കൂടി കൊലക്കത്തികിരയാക്കിയ പാരമ്പര്യമാണ് സിപിഎമിനുള്ളതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ടി.ചന്ദ്രശേഖരന് ചൂണ്ടിക്കാട്ടി.
സിപിഐ നേതാവ് ഭവദാസിനെ പട്ടാപകല്‍ നഗരമധ്യത്തില്‍ കൊലപ്പെടുത്തിയ സിപിഎം ഇന്ന് അവരുടെ കൊടിയുമായി നടക്കുന്നത് രാഷ്ട്രീയ ഗതികേടാണെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കഞ്ചേരിയിലുണ്ടായ സിപിഎം-സിപിഐ സംഘര്‍ഷവും അദ്ദേഹം വിശദീകരിച്ചു. മലമ്പുഴ മണ്ഡലത്തില്‍ സിപിഎമ്മിന്റെ ആധിപത്യത്തെ വെല്ലുവിളിച്ച് ബിജെപിക്കുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച പാര്‍ട്ടിക്ക് വെല്ലുവിളിയായതാണ് കൊലക്കത്തിയെടുക്കാന്‍ പ്രരിപ്പിച്ചത് ചന്ദ്രശേഖരന് പറഞ്ഞു.
ബിഎംഎസ് ബിജെപി സംഘടനകളുടെ വിവിധയൂണിറ്റുകള് നേതാക്കാള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: