കോട്ടയം: ദിവസവും മണിക്കുറൂകളോളം വൈകിയോടുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് കോട്ടയം റെയില്‍വേ സ്്റ്റേഷനില്‍ യാത്രക്കാര്‍ ഒരുമണിക്കൂറോളം തടഞ്ഞിട്ടു. ഇന്നലെ രാവിലെ 9.15നാണ് സംഭവം. കോട്ടയം സ്റ്റേഷനില്‍ നിര്‍ത്തിയശേഷം ട്രയിന്‍ നീങ്ങിതുടങ്ങിയപ്പോള്‍ യാത്രക്കാര്‍ ചങ്ങലവലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന യാത്രക്കാരുടെ സംഘം ട്രെയിനിന് മുന്നില്‍ കയറി നിന്ന് പ്രതിഷേധിച്ചു. മണിക്കൂറുളോളം വേണാട് എക്സ്പ്രസ് വൈകി ഓടിക്കുകയും ചെന്നൈ മെയില്‍ കടന്നു പോകുന്നതിനായി കോട്ടയം, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ വേണാട് ഒരുമണിക്കൂറോളം പിടിച്ചിടുകയും ചെയ്ത് റെയില്‍വേ യാത്രക്കാരോടു കാണിക്കുന്ന ക്രൂരത തുടരാന്‍ അനുവദിക്കില്ലെന്നു ആവശ്യപ്പെട്ടാണ് ട്രെയിന്‍ തടഞ്ഞതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇതോടെ റെയില്‍വേ എസ്ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. സ്ഥിരമായി ട്രെയിന്‍ വൈകുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അടുത്ത ദിവസം മുതല്‍ ട്രെയിന്‍ കൃത്യസമയത്ത് എത്തിച്ചേരുമെന്ന കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉറപ്പ് ലഭിച്ചെങ്കില്‍ മാത്രമേ തങ്ങള്‍ പിന്മാറുകയോള്ളുവെന്നു പ്രതിഷേധക്കാര്‍ പോലീസിനെ അറിയിച്ചു. പ്രതിഷേധക്കാര്‍ റെയില്‍വേ അധികൃതര്‍ നിതീപാലിക്കണമെന്ന മുദ്രാവാക്യങ്ങളും മുഴക്കി. ഇതോടെ കോട്ടയം സ്റ്റേഷന് മാനേജര്‍ സലീം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. വണ്ടി വൈകുന്നതിന് തിരുവനന്തപുരത്തുള്ള റെയില്‍വേ ഓപ്പറേഷണല്‍ മാനേജരുമായി ചര്‍ച്ച നടത്തിയശേഷമാണ് യാത്രക്കാര്‍ പിന്‍വാങ്ങിയത്.
ഈ സമയം കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. തുടര്‍ന്നു 10.30ഓടെ ട്രെയിനിന് മുന്നില്‍നിന്ന് യാത്രക്കാരെ പോലീസ് സംഘം നീക്കം ചെയ്തു. തുടര്‍ന്നാണ് ട്രയിന്‍ യാത്ര തുടര്‍ന്നത്. അതേസമയം കഴിഞ്ഞ അഞ്ചുമാസമായി രാവിലെ 8.10ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട ട്രെയിന്‍ 9.10നും 9.30നും ഇടയിലാണ് എത്തുന്നത്. എറണാകുളം 9.30ന് എത്തിച്ചേരേണ്ട ട്രെയിന്‍ 11നാണു എത്തിച്ചേരുന്നത്. ഇതമൂലം എറണാകുളത്ത് വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യസമയത്ത് ഓഫീസില്‍ എത്തിച്ചേരുവാന്‍ സാധിക്കുന്നില്ല. ഇതിനെതിരെ നിരവധി തവണ റെയില്‍വേ അധികൃതര്‍ക്ക പരാതി നല്‍കിയെങ്കിലും റെയില്‍വേ അഥോറിട്ടി നടപടി സ്വീകരിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. ഏറെ രോഷാകൂലരായിരുന്ന പ്രതിഷേധക്കാരെ ആര്‍പിഎഫും പോലീസും ചേര്‍ന്നാണു അനുനയിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: