കഞ്ചിക്കോട്: കഞ്ചിക്കോട്ടേ രണ്ട് മദ്യകമ്പനികളും ഒരു ശീതളപാനീയ കമ്പനിയും നടത്തുന്ന ജലചൂഷണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ.പി.നന്ദകുമാര്‍ കളക്ടര്‍ക്ക് നിവേദനം നല്കി.
ജില്ലയില്‍ ഇതുവരെ ഉണ്ടാകാത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ മലമ്പുഴ ഡാമില്‍ നിന്നും ശുദ്ധീകരിച്ച ലക്ഷകണക്കിന് ലിറ്റര്‍ വെളളമാണ് പ്രതിദിനം നല്‍കുന്നത്. ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് മൂന്നുമാസം പിന്നിട്ടിട്ടും ഭരണകൂടം നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടി.
മദ്യനിര്‍മ്മാണത്തിന് കുടിവെള്ളം നല്‍കുന്നതിനെതിരെ ബിജെപി ജില്ലാസെക്രട്ടറി പി.രാജീവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയ കാര്യവും കലക്ടറെ ഓര്‍മ്മിപ്പിച്ചു. മനുഷ്യാവാകാശ ലംഘനത്തിനെതിരെനടപടിയെടുക്കണമെന്ന് നന്ദകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: