കാഞ്ഞിരപ്പള്ളി: മദ്യവില്‍പ്പന ശാല പുളിമാവിലേക്ക് മാറ്റുവാനുള്ള ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം നിയമസാധുതയില്ലാതെയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍.
കെട്ടിട വാടക ഉടമ്പടി രജിസ്റ്റര്‍ ചെയ്യാതെയും കെട്ടിടം കൈവശം ലഭിക്കാതെയുമാണ് ബിവറേജസ് കോര്പ്പറേഷന് ലൈസന്‍സ് നേടിയെടുത്തതെന്ന് ഇവര്‍ ആരോപിച്ചു. ജനവാസ കേന്ദ്രത്തിലേക്ക് മദ്യവില്‍പ്പനശാല മാറ്റുവാന്‍ തീരുമാനിച്ചനെതിരെ നടത്തുന്ന സമരം എട്ടാം ദിവസത്തിലെത്തി നില്‍ക്കുകയാണ്.
നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉടമ കെട്ടിടം വിട്ടു നല്കുന്നതില് നിന്നും പിന്മാറിയിരുന്നു. കെട്ടിടം കൈവശം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പൂളിമാവിലേക്ക് മദ്യവില്‍പ്പനശാല പുളിമാവിലേക്ക് നീക്കം ബിവറേജസ് കോര്പ്പറേഷന് ഉപേക്ഷിച്ചിരുന്നു.
എന്നാല്‍ പുളിമാവിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇറക്കിയ ഉത്തരവ് റദ്ദ് ചെയ്യാതെ കോര്പ്പറേഷന് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഉത്തരവ് പിന്‍വലിച്ച് രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: