ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സൈനികര്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ച് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റുചെയ്ത ബി.എസ്.എഫ് ജവാന് അറസ്റ്റിലായെന്ന ആരോപണവുമായി ഭാര്യ. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ 29 ബറ്റാലിയനിലെ ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഷര്‍മ്മിള യാദവാണ് ആരോപണവുമായി രംഗത്തെത്തിയത്.
തേജ് ബഹാദൂര്‍ സ്വയം വിരമിച്ച് വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരം ഡിസംബര്‍ 31 വരെ കാത്തിരുന്നിട്ടും അദ്ദേഹം വന്നില്ല. പിന്നാലെ മറ്റാരുടെയോ ഫോണ്‍ വാങ്ങി തന്നെ വിളിച്ചുവെന്നും, കടുത്ത മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നുവെന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയെന്നും ഭാര്യ പറയുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചു. തേജ് ബഹാദൂര്‍ യാദവിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ബി.എസ്.എഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: