ബീജിങ്: പത്ത് ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ചൈന പരീക്ഷിച്ചു. ഡോങ്ഫെങ് 5 സി (ഡിഎഫ് – 5 സി) എന്ന പേരിലുള്ള ഈ മിസൈല്‍ കഴിഞ്ഞമാസമാണ് പരീക്ഷിച്ചത്.
വടക്കന്‍ ചൈന ഷാന്‍സി പ്രവിശ്യയിലെ തായുവാന്‍ സ്പേസ് ലോഞ്ച് സെന്ററില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. 1980ല്‍ ചൈനീസ് സൈന്യത്തിന്റെ ഭാഗമായ ഡിഎഫ്- 5 ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇത്. രാജ്യത്തിന്റെ ആണവശേഷി വര്‍ധിപ്പാക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നാണ് ഇത് സൂചന നല്‍കുന്നത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരത്തിലെത്തിയതിനുശേഷം ചൈനയുടെ ആയുധശേഷിക്കുമേലുള്ള നിരീക്ഷണം അമേരിക്ക ശക്തമാക്കിയിരുന്നു. അതിനിടെയാണ് പരീക്ഷണം.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചൈനയുടെ പരീക്ഷണവും ബന്ധപ്പെട്ട നീക്കങ്ങളും നിരീക്ഷിച്ചുവരികയായിരുന്നു.
250 ആണവായുധങ്ങള്‍ ചൈനീസ് സൈന്യത്തിനുണ്ടെന്നാണ് യുഎസ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പുതിയ ആണവായുധ വാഹക മിസൈല്‍ കൊണ്ടുവന്നതോടെ എണ്ണം ഇതിലും കൂടാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: