തിരുവനന്തപുരം: കാറിലും ആട്ടോറിക്ഷയിലുമായി കറങ്ങി നടന്ന് മുപ്പതോളം വീടുകളില്‍ മോഷണ നടത്തിയ മൂന്ന് അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. ശംഖുമുഖം കുഴിവിളാകം ആന്റണി (27) രാജീവ് നഗറില്‍ പ്രവീണ്‍ (29) വലിയതുറ മായ കോട്ടേജില്‍ മനു ബ്രൂണോ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബര്‍ മാസം കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസിന് സമീപം ബബിതയുടെ വീട്ടില്‍ നടന്ന മോഷണവും, മുട്ടത്തറ നീലാറ്റിന്കരയില് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ സാബുവിന്റെ വിട്ടില്‍ നടന്ന മോഷമവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും പിടികൂടിയത്. സാബുവിന്റെ വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കള്‍ അലങ്കാരയില് സൂക്ഷിച്ചിരുന്ന താലിമാല, വളകള്‍, പാദസരം തുടങ്ങി പതിമൂന്നര പവന് സ്വര്‍ണ്ണം മോഷ്ടിച്ചു.
2015 ലും 2011 ലും മോഷണ കേസുകള്‍ ഉള്ള മൂവരും ഇടവേളക്ക് ശേഷം ഒത്തുകൂടി മോഷണത്തിന് പദ്ധതിയിടുകയായിരുന്നു. അതിനായി ആന്റണിയുടെ ആട്ടോയില്‍ കറങ്ങിനടന്ന് ഗേറ്റില്‍ താഴിട്ട് പൂട്ടിയിരിക്കുന്ന വീടുകളും, പകല്‍ സമയത്ത് പുറത്ത് ലൈറ്റിട്ടിരിക്കുന്ന വീടുകളും, ന്യൂസ് പേപ്പര്‍ രണ്ടുമൂന്നുദിവസം എടുക്കാത്ത വീടുകളും ആളില്ലാത്ത വീടുകളാണെന്ന് ഉറപ്പിച്ചശേഷം രാത്രി തിരികെയെത്തും. വീടിന് കുറച്ചകലെയായി വാഹനം നിര്‍ത്തിയ ശേഷം വീട്ടില്‍ കയറി ഫ്യൂസ് ഊരി മാറ്റിയശേഷം വാതില്‍ പൊളിച്ച് അകത്തുകയറി സ്വര്‍ണവും വീട്ടുപകരണങ്ങളും മോഷ്ടിക്കും. കോടതിയില്‍ ഹാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: