കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് കൊച്ചിലേക്ക് ഇവേസ്റ്റ് ഇറക്കുമതി ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. അമേരിക്കയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നുമുള്ള ഇലക്ട്രോണിക് മാലിന്യങ്ങളാണ് കൊച്ചിയിലേക്ക് തള്ളിയത്. നശിച്ച 9000 ഫോട്ടോകോപ്പി പ്രിന്റിങ് മെഷീനുകളാണ് കൊച്ചിയിലെത്തിയത്. ഇവ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. കൊല്‍ക്കത്ത ആസ്ഥാനമാക്കിയ ആറ് കമ്പനികളാണ് കൊച്ചിയിലേക്കുള്ള ഇ വേസ്റ്റ് ഇറക്കുമതിക്ക് പിന്നില്‍. ഈ സംഭവത്തിലാണ് സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.
കൊച്ചിയില്‍ ഇറക്കുമതി ചെയ്തവ ഇമാലിന്യം അല്ലെന്ന് ഉറപ്പ് വന്നാല്‍ മാത്രം കമ്പനികള്‍ക്ക് വിട്ട് നല്കിയാല് മതിയെന്നാണ് ചീഫ് ജസ്റ്റിസ് വിനോദ് ചന്ദ്ര ഉത്തരവിട്ടത്. എറണാകുളം പേട്ടയിലെ കണ്ടെയ്നര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകോപ്പി പ്രിന്റിംഗ് മെഷീനുകള്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് സമഗ്ര അന്വേഷണം നടത്തിയ ശേഷം വസ്തുക്കള്‍ വിട്ടുനല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
ഇമാലിന്യമാണെന്ന് കണ്ടെത്തിയാല്‍ ഇവ ഏത് രാജ്യത്ത് നിന്നാണോ എത്തിയത് അവിടേക്ക് തന്നെ പിഴ ഈടാക്കി തിരിച്ചയക്കാനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവ്. കൊല്‍ക്കത്തയില്‍ ഇ വേസ്റ്റ് ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ കമ്പനികള്‍ കൊച്ചി തുറമുഖത്തേക്ക് എത്തിക്കുന്നതാണ് കമ്പനികളുടെ പുതിയ രീതിയെന്നാണ് വ്യക്തമാകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്‍ ഫണ്ട് സ്വീകരിച്ചാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍ തള്ളാനായി ഇന്ത്യയിലേക്ക് എത്തിക്കുന്നതെന്നാണ് വെളിവാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: