തിരുവനന്തപുരം:പൊതുജന പരാതി പരിഹാര സംവിധാനം ഫോര്‍ ദ പീപ്പിള്‍ വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഇതുവഴി തദ്ദേശസ്വയംഭരണ വകുപ്പിനെ പൂര്‍ണമായും അഴിമതിമുക്തമാക്കാനാകും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.ടി.ജലീല്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. വേേു//ുഴഹഴെറ. സലൃമഹമ. ഴീ്.ശി എന്ന ലിങ്കില്‍നിന്നും വെബ്സൈറ്റും ലഭ്യമാണ്. ഇതോടനുബന്ധിച്ച് ഫോര്‍ ദ പീപ്പിള്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഴിമതി സംബന്ധിച്ച പരാതികള്‍ ഓഡിയോ, വീഡിയോ കഌപ്പിംഗ് ഉള്‍പ്പെടുത്തിയും നല്‍കാം. പരാതിക്കാര്‍ക്ക് വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്. പരാതി രേഖപ്പെടുത്തുമ്പോള്‍ പരാതിയുടെ നമ്പര്‍ എസ്എംഎസ് ആയി പരാതിക്കാരുടെ മൊബൈല്‍ നമ്പരില്‍ ലഭിക്കും. വ്യാജപരാതികള്‍ ഒഴിവാക്കാന്‍ പരാതിക്കാരുടെ ആധാര്‍, ഇലക്ഷന് ഐ.ഡി, പാസ്പോര്‍ട്ട് എന്നിവയില്‍ ഒന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പഞ്ചായത്ത്, ഗ്രാമവികസന, നഗരാസൂത്രണ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗം എന്നിവയാണ് വെബ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേറ്റ് ഐടി മിഷന് മുഖേനയാണ് പോര്‍ട്ടല്‍ നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: