പേരൂര്‍ക്കട: ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിന്റെ നിരാഹാര സമരത്തിന് ജനപിന്തുണ. ഇന്നലെ രാവിലെ മുതല്‍ സമരപ്പന്തലില്‍ നിരവധി പേര് വി.വി. രാജേഷിനെ സന്ദര്‍ശിച്ചു. സ്വാതന്ത്രസമര സേനാനി സരോജിനി വി.വി രാജേഷിന്റെ സമരപ്പന്തലില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം 7 മണിമുതലാണ് രാജേഷ് നിരാഹാര സമരം ആരംഭിച്ചത്.
സമരത്തില്‍നിന്ന് യാതൊരു കാരണവശാലും പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവച്ച് ഒഴിയണമെന്നത് ആദ്യം മുതല്‍ എബിവിപി ഉന്നയിക്കുന്ന ആവശ്യമാണ്. ലക്ഷ്മി നായര്‍ക്കെതിരെ ഓരോ ദിവസം കഴിയുന്തോറും ആരോപണങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. ഇതിനെല്ലാം അവര്‍ മറുപടി പറയേണ്ടതായി വരും. ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തിട്ടും അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: