പേരൂര്‍ക്കട: ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് സമാധാനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കിയത് ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന് സൂചന. സ്പെഷ്യല്‍ ബ്രാഞ്ചിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. ഈ വിവരം ഉന്നതാധികാരികള്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിട്ടില്ല. അമ്പലമുക്കില്‍ നിന്നും പ്രകടനമായി ബിജെപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കട ജംഗ്ഷനിലേക്കു പോയി. ജംഗ്ഷനില്‍ പ്രകടനവും മുദ്രാവാക്യം വിളികളുമായി നില്‍ക്കവെ ഒരു ഡിവൈഎഫ്ഐ പ്രവര്ത്തകന് സമരം നിയന്ത്രിക്കാനുണ്ടായിരുന്ന ഒരു പോലീസുകാരനെ പിറകില്‍നിന്നു ചവിട്ടിത്തള്ളിയിട്ടു. ഇയാള്‍ ചെന്ന് വീണത് സമരം നടത്തിയ ബിജെപി പ്രവര്‍ത്തകരുടെ ഇടയിലേക്കാണ്. പോലീസുകാരനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നു ലഭിക്കുന്ന വിവരം. പ്രശ്നമുണ്ടാക്കിയ ഡിവൈഎഫ്ഐക്കാരന് അടിപിടിക്കിടെ നുഴഞ്ഞിറങ്ങി രക്ഷപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: