പാറശ്ശാല: ടിപ്പര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 268 ചാക്ക് റേഷനരിയും ഗോതമ്പും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. അമരവിള അകത്തുവിള സ്വദേശിയായ രതീഷി( 29 )നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
അമരവിള സര്‍ക്കാര്‍ മൊത്ത വിതരണ കേന്ദ്രത്തില്‍ നിന്നു റേഷനരി മറിച്ചുവില്‍ക്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അരി കൊണ്ടുപോകുന്ന വാഹനങ്ങളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നു മണിയോടെ ടിപ്പര്‍ ലോറിയില്‍ റേഷനരി ഗോഡൗണില്‍ നിന്നും കൊണ്ട് പോകുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തെ ഇടിച്ചക്കപ്ലാമൂട്ടിലെ സ്വകാര്യ വ്യക്തിയുടെ അരിഗോഡൗണില്‍ എത്തിച്ച ശേഷം ഗേറ്റ് പൂട്ടി. പോലിസ് പിന്തുടര്ന്ന് നടത്തിയ പരിശോധയില്‍ 268 ചാക്ക് റേഷനരിയും ഗോതമ്പും കണ്ടെത്തി. ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ റേഷനരി ഗോഡൗണില്‍ കൊണ്ടുവന്ന് പുതിയ ചാക്കില്‍ ത്രീ സ്റ്റാര്‍ എന്ന മുദ്രപതിപ്പിച്ച ശേഷം പാലക്കാട്ട് മറ്റൊരു അരി ഗോഡൗണില്‍ എത്തിക്കും. അരി കഴുകി ചില രാസവസ്തുക്കള്‍ പുരട്ടിയ ശേഷം പുതിയ ബ്രാന്‍ഡഡ് അരിയായി കിലോക്ക് 35 മുതല്‍ 40 വരെ രൂപയ്ക്ക് പൊതുമാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് പ്രതി പോലിസിന്നോട് സമ്മതിച്ചിട്ടുണ്ട്. പാറശ്ശാല സിഐ സന്തോഷ് കുമാര്‍, എസ്ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് റേഷനരി പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: