തിരുവനന്തപുരം: സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിനു ചാനലിന്റെയും ബേസിന്റെയും ആഴം നിലനിര്‍ത്തുന്നതിനു രൂപീകരിച്ച കരട് മാനുവല്‍ ഡ്രഡ്ജിംഗ് നയം മന്ത്രിസഭായോഗം അംഗീകരിച്ചു. നിലവില്‍ പൊന്നാനി തുറമുഖത്ത് നടപ്പിലാക്കിയ രീതി മാതൃകയായെടുത്ത് ഒരു പൊതുനയം രൂപീകരിക്കുന്നതിന്റെ ഭാഗമാണിത്. മാനുവല്‍ ഡ്രഡ്ജംഗ് നടക്കുന്ന 9 തുറമുഖങ്ങളാണുള്ളത്.
കാസര്‍ഗോഡ്, മഞ്ചേശ്വരം, അഴീക്കല്‍, നീലേശ്വരം. തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നിവയാണവ. ഓപ്പണ്‍ ടെണ്ടര്‍ മുഖാന്തരം തെരഞ്ഞെടുക്കുന്ന സഹകരണ സംഘങ്ങളാണു 2010 മുതല്‍ വിവിധ തുറമുഖങ്ങളില്‍ മാനുവല്‍ ഡ്രഡ്ജിങ് നടത്തിവരുന്നത്. ഇത് ക്രമക്കേടുകള്ക്കിട നല്‍കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊന്നാനി തുറമുഖത്ത് മാനുവല്‍ ഡ്രഡ്ജിങ് നടത്തുന്നതിനുള്ള അനുമതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കി ഉത്തരവിട്ടിരുന്നു.
തുറമുഖ വകുപ്പിന് സാമ്പത്തിക ബാധ്യത വരാത്ത നിലയില്‍ തുറമുഖങ്ങളുടെ ആഴം നിലനിര്‍ത്താനും മണല്‍ വാരി ഉപജീവനം നയിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കാനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ ലഭ്യമാക്കാനും നിയമപരമല്ലാത്ത മണല്‍ വാരല്‍ തടയാനും ഇതുമൂലം സാധിക്കും. മാനുവല്‍ ഡ്രഡ്ജിംഗ്, റിജിയണല്‍ പോര്‍ട്ട് ഓഫീസ് തലത്തില്‍ എല്ലാ മാസവും തുറമുഖ ഡയറക്ടര്‍ തലത്തില്‍ മൂന്നുമാസത്തിലൊരിക്കലും അവലോകനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: