കോഴിക്കോട്: കേരള സംസ്കൃതാധ്യാപക ഫെഡറേഷന് 39-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ തുടക്കമായി. പുരുഷന് കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്കൃതം പഠിക്കുന്നവരോട് സമൂഹത്തിന് ആദരവാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലോക ഭാഷകളുടെ അമ്മയാണ് സംസ്കൃതം. ഇതിന് അപചയം സംഭവിച്ചിട്ടില്ല. ഭാരത സംസ്കൃതിയുടെയും സംസ്കാരത്തിന്റെയും ഭാഗമാണ് സംസ്കൃതം. സംസ്കൃത ഭാഷ വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ അഭ്യസിപ്പിക്കണം. സംസ്കൃതം അഭ്യസിച്ചവര്‍ അത് പ്രചരിപ്പിക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍ നമ്പിടി നാരായണന് അധ്യക്ഷത വഹിച്ചു. വയലാര്‍ അവാര്‍ഡ് നേടിയ യു.കെ. കുമാരനെ പുരുഷന് കടലുണ്ടി എംഎല്‍എ ആദരിച്ചു. ഫെഡറേഷന്റെ സ്മരണികയായ സംസ്കൃതധ്വനി ചടങ്ങില്‍ പ്രകാശനം ചെയ്തു. ടി.കെ. സന്തോഷ്കുമാര്‍, സഞ്ജീവന് കളത്തില്‍, സി.എ. ബിജു, പി. രമേശ് നമ്പീശന്, സി. സുരേഷ്കുമാര്‍, പി.ജി. അജിത് പ്രസാദ്, കെ.പി. ശ്രീധരന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം, സാംസ്കാരിക സായാഹ്നം, കലാപരിപാടികള്‍ എന്നിവ നടന്നു. ഇന്ന് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം, 11.30ന് സംസ്കൃത സമ്മേളനം, രണ്ടിന് സമാപന സമ്മേളനം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: