കൂത്താട്ടുകുളം: സിപിഎം നേതാക്കളുടെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടി വിട്ടു. ഓട്ടോടാക്സി െ്രെഡവര്‍മാരായ 30 പേരാണ് ബിഎംഎസില്‍ ചേര്‍ന്നത്. 25 ഓളം മറ്റ് മേഖലയിലെ തൊഴിലാളികളും ബിഎംഎസില്‍ അംഗത്വമെടുത്തു. തിരുമാറാടിയില്‍ മാത്രമായി 55 പേരാണ് ബിജെപിയുടെ തൊഴിയാളി സംഘടനയായ ബിഎംഎസിലേക്ക് ചേര്‍ന്നത്. പുതിയ അംഗങ്ങളില്‍ ഭൂരിഭാഗംപേരും സിപിഎം അനുഭാവികളായിരുന്നു. ഐഎന്‍ടിയുസി വിട്ടുവന്നവരുമുണ്ട്. തിരുമാറാടി പഞ്ചായത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തില്‍ ക്രിസ്തുമസ് ദിനത്തില്‍ നടന്ന് അക്രമസംഭവങ്ങളാണ് പ്രവര്‍ത്തകരേയും അനുഭാവികളേയും പാര്ട്ടിവിടുവാന് പ്രേരിപ്പിച്ചത്.
ക്രിസ്തുമസ് ദിനത്തില്‍ രാത്രി ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മദ്യപിച്ച് നടുറോഡില്‍ നിന്ന് ചോദ്യം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ ലോക്കല്‍ സെക്രട്ടറി ക്വേട്ടഷന്‍ സംഘത്തെ ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഈ സംഭവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കി. പി.ഒ. ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാന്റ് രാഷ്ട്രീയവല്‍ക്കരിക്കുവാന്‍ പ്രാദേശിക നേതൃത്വം നടത്തിയ ശ്രമവും എതിര്‍പ്പുളവാക്കി. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: