ഇസ്ലാമാബാദ്: കൊടും ഭീകരൻ മസൂദ് അസർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മസൂദ് അസർ ചികിത്സയിൽ കഴിഞ്ഞിരുന്ന സൈനിക ആശുപത്രിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് സൂചന. സംഭവത്തിൽ മസൂദിനൊപ്പം ഉണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. എന്നാൽ ഇതേക്കുറിച്ച് പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐക്യരാഷ്ട്ര സംഘടന കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്ന ഭീകരനാണ് മസൂദ് അസര്‍. അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മറികടക്കാനായി, നിലവില്‍ തങ്ങള്‍ക്ക് ബാധ്യതയായി മാറിയ, മസൂദ് അസറിനെ പാക് സൈന്യം തന്നെ കൊലപ്പെടുത്തിയതാകാമെന്നും അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. സ്വന്തം മണ്ണിലെ ഭീകരവാദികളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയ പാകിസ്ഥാന് അടുത്തിടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും രൂക്ഷവിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. മൂന്ന് മാസത്തിനകം ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്നും മാധ്യമങ്ങളെ സൈന്യം നിർബന്ധിച്ച് ഒഴിവാക്കിയെന്ന് പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവർത്തകൻ അഹ്സനുള്ള മിയാഖൈല്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ വന്‍ സ്ഫോടനമുണ്ടായത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പ്രചരിച്ചെങ്കിലും പാക് മാദ്ധ്യമങ്ങള്‍ ഇക്കാര്യം അറിഞ്ഞതായി ഭാവിച്ചില്ല. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.
സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായതാണെന്നും ചിലര്‍ ട്വിറ്ററിലൂടെ സംശയം ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: