ഇരിട്ടി: കര്‍ണ്ണാടകത്തില്‍ നിന്നും ബസ്സില്‍ കടത്തുകയായിരുന്ന 210 കുപ്പി വിദേശമദ്യം പിടികൂടി. കിളിയന്തറ ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനക്കിടെയാണ് കെഎസ്ആര്‍ടിസി ബസ്സിന്റെ സീറ്റിനടിയില്‍ ഉടമയില്ലാത്ത നിലയില്‍ സൂക്ഷിച്ചുവെച്ച കര്‍ണ്ണാടക മദ്യം പിടികൂടിയത്. അടുത്ത ഏതാനും മാസങ്ങളായി ഇതുപോലെ നൂറുകണക്കിന് കുപ്പി കര്‍ണ്ണാടക മദ്യമാണ് എക്സൈസ് സംഘം പിടികൂടിയിരിക്കുന്നത്. ബസ്സില്‍ ആളില്ലാത്ത നിലയില്‍ പിടികൂടുന്ന മദ്യത്തിന് പുറമേ കര്‍ണ്ണാടകത്തില്‍ നിന്നും വിവിധ ഊടുവഴികളിലൂടെയും മദ്യം കടത്ത് നിരന്തരം തുടരുന്നതും പിടികൂടുന്നതും നിത്യ സംഭവമായി മാറിയിരിക്കയാണ്. മലയോരമേഖലയില്‍ ഇതിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുണ്ട് എന്നാണു എക്സൈസ് സംഘത്തിന്റെ നിഗമനം. ഇത് പൂര്‍ണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് എക്സൈസ് സംഘവും പ്രവര്‍ത്തിക്കുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബി.ഗോപാലകൃഷ്ണന്, പ്രിവന്റീവ് ഓഫീസര്‍മാരായ അഡോന്‍ ഗോഡ്ഫ്രണ്ട്, ശശി ഏണിചേരി, കെ.അഹമ്മദ്, ടി.കെ.ഷിബു, പി.കെ.തോമസ് തുടങ്ങിയവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: