തിരുവനന്തപുരം: വ്യാജ മുദ്രപത്ര കേസിലെ പ്രതി ഗുമസ്തന് വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കേണ്ടെന്ന് പോലീസ് തീരുമാനിച്ചു. ഇക്കാര്യം പോലീസ് കോടതിയെ അറിയിച്ചു. തന്നെ നുണ പരിശോധന പോലെയുള്ള റ്റെസ്റ്റുകള്ക്ക് വിധേയനാക്കണമെന്ന് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിജയന് ആവശ്യപ്പെട്ടിരുന്നു.
കുറെ അഭിഭാഷകര്‍ക്ക് വേണ്ടിയാണ് താന്‍ വ്യാജ മുദ്രപത്രങ്ങള്‍ നിര്‍മ്മിച്ചതെന്നും വിജയന് കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ആവശ്യം നിരാകര്ച്ച പോലീസ് നുണ പരിശോധന വേണ്ടെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. ഇത് കേസിലുള്‍പ്പെട്ട മറ്റ് പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: