ന്യൂദല്‍ഹി: ഗോവയും പഞ്ചാബും നാളെ പോളിങ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലെയും പരസ്യപ്രചാരണം ഇന്നലെ സമാപിച്ചു. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.
പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യവും കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഏറ്റുമുട്ടുന്നു. ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയുമായാണ് മത്സര രംഗത്ത്. ശിവസേന, മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ സുരക്ഷാ മഞ്ച് എന്നിവയുള്‍പ്പെട്ട മുന്നണിയും രംഗത്തുണ്ട്.
പഞ്ചാബില്‍ 117 മണ്ഡലങ്ങളാണുള്ളത്. മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരീന്ദര്‍ സിങ്, നവ്ജ്യോത് സിങ് സിദ്ദു, മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരെ ഷൂ എറിഞ്ഞ മാധ്യമപ്രവര്ത്തകന് ജര്‍ണയില്‍ സിങ് എന്നിവരാണ് മത്സരംഗത്തെ പ്രമുഖര്‍. 40 സീറ്റുകളിലേക്കാണ് ഗോവയില്‍ മത്സരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: