ബെംഗളൂരു: അന്താരാഷ്ട്ര ട്വന്റി 20യില്‍ ആറ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ഇനി ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് സ്വന്തം.
ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തിലാണ് ചഹല്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 25 റണ്‍സ് വഴങ്ങിയായിരുന്നു ചാഹലിന്റെ നേട്ടം. സാം ബില്ലിംഗ്സ്, ജോ റൂട്ട്, മോര്ഗന്, ബെന്‍ സ്റ്റോക്സ്, മോയിന്‍ അലി, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് ചാഹലിനു മുന്നില്‍ വീണത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്ക്കെതിരേ എട്ടു റണ്‍സിന് നാലു വിക്കറ്റ് നേടിയ ആര്. അശ്വിന്റെ റെക്കോര്‍ഡാണ് ചഹലിന്റെ പ്രകടനത്തിന് മുന്നില്‍ വഴിമാറിയത്. മാത്രമല്ല ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ലോകത്തെ രണ്ടാമത്തെ ബൗളറുമായി 26കാരനായ ചഹല്‍. ശ്രീലങ്കയുടെ അജന്ത മെന്‍ഡിസാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. രണ്ട് തവണ മെന്‍ഡിസ് ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
2012 സെപ്തംബര്‍ 18ന് സിംബാബ്വെക്കെതിരെ ഹംബന്ബോട്ടയില് ആറ് റണ്‍സ് വഴങ്ങിയും 2011-ല്‍ പല്ലെക്കല്ലെയില്‍ നടന്ന കളിയില്‍ ഓസ്ട്രേലിയക്കെതിരെ 16 റണ്‍സ് വഴങ്ങിയുമായിരുന്നു മെന്‍ഡിന്റെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: