ബെംഗളൂരു: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയംസമ്മാനിച്ച സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ പ്രശസംകള്കൊണ്ട് മൂടി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. രണ്ട് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയത് ചില സാധ്യതകള്‍ മുന്നില്‍ കണ്ടായിരുന്നുവെന്ന് പറഞ്ഞ കോഹ്ലി അമിത് മിശ്രയും ചാഹലും തന്റെ പ്രതീക്ഷകള്‍ക്കുമപ്പുറത്തെ പ്രകടനമാണ് നടത്തിയതെന്നും വ്യക്തമാക്കി.
അര്‍ദ്ധസെഞ്ചുറി നേടിയ സുരേഷ് റെയ്ന, മുന്‍ നായകന് മഹേന്ദ്രസിങ് ധോണി, വെടിക്കെട്ട് ബാറ്റിങ്ങ് നടത്തിയ യുവരാജ് എന്നിവരെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയെയും കോഹ്ലി പ്രത്യേകം അഭിനന്ദിച്ചു. പരമ്പരയിലെ മികച്ച പ്രകടനത്തിന് മാന്‍ ഓഫ് ദി മാച്ചിന് പുറമെ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും ചഹല്‍ സ്വന്തമാക്കി.
ചാഹലിന്റെ കഴിവില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും ചിന്നസ്വാമിയിലെ വിക്കറ്റില്‍ എങ്ങനെ പന്തെറിയണമെന്ന വ്യക്തമായ ധാരണ ചഹലിനുണ്ടായിരുന്നു എന്നും കോഹ്ലി പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ചാഹാല്‍ പന്തെറിഞ്ഞതെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. നാലോവറില്‍ 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ചാഹലിന്റെ പ്രകടനമാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയമൊരുക്കിയത്.
അതേസമയം അവസാന ട്വന്റി 20യില്‍ ടീമിനെ ജയിപ്പിച്ചത് മുന്‍ നായകന് ധോണിയുടെ തീരുമാനമെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു. നിര്‍ണ്ണായകമായ സമയത്ത് തീരുമാനം എടുക്കാനുള്ള വിദ്യ താന്‍ പഠിച്ചത് മുന്‍ഗാമിയായ ധോണിയില്‍ നിന്നു തന്നെയാണെന്നും അവസാന മത്സരത്തില്‍ അവസാന ഓവറില്‍ ബുംറയെ പന്തേല്‍പ്പിക്കാന്‍ പറഞ്ഞത് ധോണിയുടെ ഇടപെടലായിരുന്നെന്നും വിരാട് കോഹ്ലി വ്യക്തമാക്കി. നിര്‍ണായക ഘട്ടങ്ങളിലെല്ലാം ധോണിയുടെ ഉപദേശങ്ങളാണ് തനിക്ക് തുണയായത്.
നായക പദവി തനിക്ക് പുതുമയല്ലെങ്കിലും ചെറിയ മത്സരങ്ങളില്‍ ടീമിനെ നയിക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കി എടുക്കാന്‍ കഴിവ് ഏറെ ആവശ്യമാണ്. ഇക്കാര്യത്തില്‍ ഏറെ സഹായിക്കുന്നത് ധോണിയാണ്. അതുകൊണ്ടു തന്നെ നായകന് എന്ന നിലയില്‍ താന്‍ ധോണിയുടെ പ്രവര്‍ത്തി പരിചയത്തെ മതിക്കുന്നെന്നും നിര്‍ണ്ണായകമായ സമയത്ത് അദ്ദേഹം എടുക്കുന്ന തീരുമാനം തെറ്റായിരിക്കില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ചഹാലിന്റെ ഓവറുകള്‍ പൂര്‍ത്തിയായശേഷം ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാനായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ധോണിയാണ് പന്ത് ബുംറയെ ഏല്‍പ്പിക്കാന്‍ പറഞ്ഞയത്. അതനുസരിച്ചാണ് പന്ത് ബുമ്രയ്ക്കു നല്‍കുകയും മൂന്ന പന്തുകള്‍ക്കിടയില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ബുംറ കളി തീര്‍ത്ത് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: