സനാ: യെമനിലെ അല്‍ക്വയ്ദ ശക്തികേന്ദ്രങ്ങളില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് കുട്ടികളുള്‍പ്പെടെ 23 സാധാരണക്കാര്‍ മരിച്ചു. വൈറ്റ്ഹൗസാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. യക്ല ജില്ലയിലെ ജനവാസമേഖലയിലാണ് ആക്രമണമുണ്ടായത്.
2011 ല്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന് അന്‍വര്‍ അല്അവ്ലകിയുടെ എട്ടു വയസ് പ്രായമുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റത്തിനുശേഷമുള്ള യെമനിലെ ആദ്യ ആക്രമണമാണിത്.
കഴിഞ്ഞ ശനിയാഴ്ചയാണു യുഎസ് ആക്രമണം നടത്തിയതെന്നാണു വിവരം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവെന്നാണ് യുഎസ് സേന ആദ്യം അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: