നോയിഡ: ഓണ്‍ലൈന്‍ വ്യാപാരവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ മൂന്ന് പേരെ യുപി പോലീസ് പിടികൂടി. അനുഭവ് മിത്തല്‍, ശ്രീധര്‍ പ്രസാദ്, മഹേഷ് ദയാല്‍ എന്നിവരാണ് തട്ടിപ്പിനെ തുടര്‍ന്ന് യുപി പോലീസിന്റെ പിടിയിലായവര്‍. ഏതാണ്ട് ഏഴ് ലക്ഷത്തോളം പേരാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇവരില്‍ നിന്ന് 3700 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
പ്രതികള്‍ നടത്തി പോന്നിരുന്ന സോഷ്യല്ട്രേഡ്. ബിസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഉപഭോക്താക്കള്‍ക്ക് 5,750 രൂപയ്ക്കും 57,500 രൂപയ്ക്കുമിടയിലുള്ള തുകയില്‍ എന്ത് സാധനങ്ങളും വാങ്ങാമായിരുന്നു. ഓരോ സാധാനങ്ങളുടെ ആവശ്യങ്ങള്‍ക്കും ഉപഭോക്താക്കള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവര്‍ക്ക് 5 രൂപ ലഭിക്കുമായിരുന്നു.
2015 ആഗസ്റ്റിലായിരുന്നു വിവിധ പാക്കേജുകള്‍ ഉള്‍പ്പെടുത്തി പോര്‍ട്ടല്‍ തുടങ്ങിയത്. നോയിഡയിലെ എ ബ്ലേസ് ഇന്‍ഫോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ കീഴിലായിരുന്നു പോര്‍ട്ടലിന്റെ രജിസ്ട്രേഷനെന്ന് പോലീസ് സൂപ്രണ്ട് ത്രിവേണി സിങ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: