തലശ്ശേരി: പിണറായി ഓലയമ്പലത്തെ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു സിപിഎമ്മുകാരന് കൂടി പോലീസ് പിടിയിലായി. പിണറായി ചേരിക്കല്‍ സൗഭാഗ്യയില്‍ സായൂജ്യ്(28)ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ എട്ട് സിപിഎമ്മുകാര്‍ അറസ്റ്റിലായി. ടൗണ്‍ സിഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് രാവിലെ 10. 15 ഓടെയാണ് പിണറായി ഓലയമ്പലത്തെ പെട്രോള്‍ പമ്പിന് സമീപം വെച്ച് സായുധരായെത്തിയ സിപിഎം ക്രിമിനല്‍ സംഘം രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. എഫ്എഫ്ഐ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും സിപിഎം പിണറായി ഏരിയാ കമ്മറ്റിയംഗവുമായ ചേരിക്കലിലെ അഖില്‍, കണ്ടോത്ത് വീട്ടില്‍ ജ്യോതിഷ്, കണ്ണാടിമുക്കിലെ ശരണ്യ നിവാസില്‍ ശരത്ത്, പിണറായി പുതിയ പുരയില്‍ സി.കെ.അഹദ്, വെണ്ടുട്ടായി കണ്ണോത്ത് പൊയില്‍ നിജേഷ്, ഡോക്ടര്‍ മുക്കിലെ വി.ജിജീഷ് എന്നിവരാണ് കേസില്‍ നേരത്തെ അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: