ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ തിരികെ ഇന്ത്യയിലെത്തിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശീയ മാധ്യമമായ ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
ദാവൂദിനെ തിരികെ കൊണ്ടു വരുന്നതിൽ വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് രാജ്നാഥ് പറഞ്ഞു. ഇതിനു പുറമെ പാക്ക് അധിനിവേശ കശ്മീരില്‍ നടത്തിയതുപോലുള്ള മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്നും രാജ്നാഥ് സിങ് പാക്കിസ്ഥാനു മുന്നറിയിപ്പു നല്കി.
പാക്കിസ്ഥാന് നമ്മുടെ അയല്‍രാജ്യമാണ്. പാക്കിസ്ഥാനിൽ നിന്നും അനുകൂലമായ മാറ്റമാണുണ്ടാകുന്നതെങ്കിൽ മിന്നലാക്രമണ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല. എന്നാല്‍, ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാല്‍ നോക്കിയിരിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ മിന്നലാക്രമണങ്ങള്‍ തുടര്‍ന്നും വന്നേക്കാം – രാജ്നാഥ്സിങ് വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവനുമായ ഹാഫിസ് സയീദിനെ വീട്ടുതടങ്കലില്‍ ആക്കിയാല്‍ മാത്രംപോരെന്നും അയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: