ഇരിട്ടി: സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ആറളം ഫാമിഗ് കോര്പ്പറേഷന് കേരള ലിമിറ്റഡ് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളം രണ്ടു മാസമായി മുടങ്ങിക്കിടക്കുകയാണ്. ആകെയുള്ള തൊഴിലാളികള്‍ 537 പേരാണ്. ഇതില്‍ 26 കരാര്‍ ജീവനക്കാരടക്കം 308 പേര് ആദിവാസി വിഭാഗത്തില്‍ ഉള്ളവരാണ്. കഴിഞ്ഞ രണ്ടുമാസമായി ശമ്പളം ലഭിക്കാത്തത് മൂലം ഇവരുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ശമ്പളം ലഭിക്കാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു മാസത്തെ ശമ്പള കുടിശ്ശിഖ അടിയന്തിരമായി അനുവദിക്കണമെന്നും, തുടര്‍ന്നുള്ള ശമ്പളം യഥാവസരത്തില്‍ നല്‍കണമെന്നും പ്ലാന്റേഷന് തൊഴിലാളികളെ അഗ്രിക്കകള്ച്ചറല് തൊഴിലാളികളാക്കി മാറ്റാമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ തൊഴിലാളികളും ജീവനക്കാരും 8 മുതല്‍ ആറളം ഫാം ഓഫീസ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കാന്‍ തീരുമാനിച്ചതായി യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ നേതാക്കളായ കെ.ടി.ജോസ്, കെ.കെ.ജനാര്ദ്ദനന്, ആര്.ബാലകൃഷ്ണ പിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: