ആലപ്പുഴ: കയര്‍ വ്യവസായ രംഗത്ത് പുതിയ തിളക്കം പകര്‍ന്ന് കയര്ത്തടിയില് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദമായ വീട് യാഥാര്‍ത്ഥ്യമാകുന്നു. കയര്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ബംഗളൂരുവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കയര്‍ ടെക്നോളജി ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്.
തേങ്ങയുടെ തൊണ്ടില്‍ നിന്നും വേര്‍തിരിച്ചടുക്കുന്ന ചകിരി പരിസ്ഥിതി സൗഹൃദമായ റസിനുമായി ഇടകലര്‍ത്തി ഹൈഡ്രോളികസ് മെഷീന് ഉപയോഗിച്ച് ദൃഢപ്പെടുത്തിയാണ് കയര്‍ വുഡ് നിര്‍മ്മിക്കുന്നത്. ഇതിന് സാധാരണ വൃക്ഷത്തില്‍ നിന്നും ലഭിക്കുന്ന മരത്തടിയേക്കാള് ഉറപ്പും കാഠിന്യവും ഉണ്ട്. കൂടാതെ ചകിരിയില്‍ അടങ്ങിയിരിക്കുന്ന ലിഗ്നിന്‍ എന്ന പദാര്‍ത്ഥം ചിതലിനെയും പൂപ്പലിനെയും പ്രതിരോധിക്കാന്‍ കഴിവുള്ളതാണ്.
370 ചതുരശ്ര അടി ചുറ്റളവില്‍ നിര്‍മ്മിച്ച കയര്ത്തടി വീടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്ക് നിര്‍വഹിക്കും. കയര്‍ ബോര്‍ഡ് ചെയര്മാന് സി.പി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. കെ.സി. വേണുഗാപാല്‍ എംപി മുഖ്യാതിഥി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: