കാസര്‍കോട്: റോഡപകടങ്ങളില്‍ പെട്ട് ജില്ലയില്‍ പൊലിയുന്ന മനുഷ്യ ജീവനുകളുടെ എണ്ണം വര്‍ധിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം ജില്ലയില്‍ 120 ജീവനുകളാണ് പൊലിഞ്ഞത്. ഇതില്‍ 41 പേര് യുവാക്കളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കഴിഞ്ഞ വര്‍ഷം 976 റോഡപകടങ്ങളാണ് ജില്ലയില്‍ സംഭവിച്ചത്. 2015 ല്‍ 104 പേരാണ് മരണപ്പെട്ടത്. 903 വാഹനപകടങ്ങളിലായി 1159 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ 2010 മുതല്‍ 2016 വരെ 720 പേര് മരിച്ചതായി വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 5840 അപകടങ്ങളില്‍ 7485 പേര്‍ക്ക്് പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പലരും ഇന്നും ശരീരം ഒന്ന് അനക്കാന്‍ പോലുമാകാതെ ജിവിതം തള്ളിനീക്കുകയാണ്. അശ്രദ്ധയും, അമിത വേഗതയും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ള ഡ്രൈവിംഗുമാണ് അപകടങ്ങള്‍ക്ക് വഴിവക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാന പാതയില്‍ വാഹനങ്ങളുടെ അമിത വേഗത കാരണമാണ് അപകടങ്ങള്‍ സംഭവിച്ചതെന്ന് അധികൃതര്‍ ചൂണ്ടി കാട്ടുന്നു. 20 ഓളം പേരാണ് കഴിഞ്ഞ വര്‍ഷം ഈ പാതയില്‍ പൊലിഞ്ഞത്. മദ്യപാനം, അപകടമായ രീതിയില്‍ വാഹനമോടിക്കുക, മൊബൈല്‍ ഫോണ്‍ സംഭാഷണം ഇവയാണ് പല അപകടങ്ങള്‍ക്കും കാരണം. ബോധവല്‍ക്കരണത്തിനായ് ജനങ്ങളും പോലിസും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ച് നില്‍ക്കണമെന്നാണ് അധികൃതര്‍ പറയുന്നു. ജില്ലയിലെ മോട്ടാര്‍ വാഹന വകുപ്പ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പൊതുജനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും മറ്റും സഹകരണത്തോടെ ബേധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: